തയ്യിൽ തെക്കതിലെ സുധേച്ചീടെ മോള് ശ്രീജ അണലി കടിച്ചു മരിക്കുമ്പോ എനിക്ക് പ്രായം അഞ്ചോ ആറോ ആയിരുന്നു. അണലിയും മൂര്‍ഖനും മഞ്ഞച്ചേരയും തമ്മിലുള്ള വ്യത്യാസം ഒന്നും അറിയാന്‍ മേലെങ്കിലും നീണ്ട് ഉരുണ്ടു ഇഴഞ്ഞു നടക്കുന്നതെല്ലാം പാമ്പാണെന്നും , അത് കടിച്ചാല്‍ വിതിന്‍ ട്വെന്റി ഫോര്‍ അവേഴ്സ് പരലോകത്തേക്കുള്ള ഓൺ അറൈവൽ വിസയും, എന്‍ ഓ സിയും കിട്ടുമെന്നും അന്ന് തന്നെ എങ്ങനെയോ മനസ്സില്‍ കുറിച്ച് വെച്ചിരുന്നു. അത് കൊണ്ട് തന്നെ പാമ്പിനെ കാണുന്ന ഏരിയ പോയിട്ട് ചുറ്റു മതിലിൽ പാമ്പിന്റെ പ്രതിമ വച്ചിട്ടുള്ള മണ്ണാറശാല അമ്പലത്തിലേക്ക് പോലും പോവാന്‍ തല്ലി കൊന്നാലും എന്നെ കിട്ടില്ലായിരുന്നു അന്നൊന്നും .
പക്ഷെ നിറയെ ഇടത്തോടുകളും വയലുകളും ഒക്കെയുള്ള രാമപുരത്തു ഗവണ്മെന്റ് യു പി സ്കൂളിലെ പച്ചയും വെള്ളയും ഉടുപ്പിട്ട പിള്ളേരെ പോലെ എവിടെ തിരിഞ്ഞു നോക്കിയാലും നീര്‍ക്കോലി, ചേര തുടങ്ങിയ ടീംസിനെ കണ്ടു മുട്ടാതെ നടക്കാന്‍ കഴിയുമായിരുന്നില്ല അന്നൊന്നും. ഒരു കരുതലിന് വേണ്ടി ഇവരുടെ സ്ഥിരം റോമിംഗ് ഏരിയ ആയ കിഴക്കേ ചാല് , വടക്കേ പറമ്പിലെ കുളം, അമ്പലത്തിനു തൊട്ടുള്ള പതിനഞ്ചു പറ പാടം തുടങ്ങിയ സ്ഥലങ്ങള്‍ എന്റെ ഡെയിലി റൂട്ട് മാപ്പില്‍ നിന്ന് അന്ന് ഫുള്‍ ആയി ഒഴിവാക്കിയിരുന്നു. വെറുതെ ഉജാലയിട്ടു കഴുകിയ വെള്ള ഷര്‍ട്ട് പോലെ ദേഹം മുഴുവന്‍ നീലിച്ചു തലയില്‍ കെട്ടും കെട്ടി കിടക്കാനുള്ള മടിക്ക്.
ചെറിയ തോതില്‍ ഒരു പേടിയെ ആദ്യം ഉണ്ടായിരുന്നുള്ളൂ എങ്കിലും അതിനെ വല്ലാണ്ടെ അങ്ങട് പ്രൊമോട്ട് ചെയ്തു വലുതാക്കി എടുത്തത് എന്റെ അച്ചമ്മയായിരുന്നു.
ഭക്തി ഒരു അഡിക്ഷനും നാമം ചൊല്ലല്‍ ഹോബ്ബിയുമാക്കിയിരുന്ന അച്ഛമ്മയുടെ കാഴ്ചപ്പാടില്‍ ചുറ്റുമുള്ള വാലുള്ളതും വാലില്ലാത്തതുമായ എല്ലാ ജീവികളും ഓരോരോ അവതാരങ്ങളായിരുന്നു. എന്തിനേറെ പറയണം , പത്തായത്തില് അനധികൃതമായി കേറി നെല്ല് കട്ട് തിന്നുന്ന പെരുച്ചാഴിയെ വരെ ഗണപതിയുടെ പ്രൈവറ്റ് വെഹിക്കിള്‍ എന്ന കൺസഷൻ കൊടുത്തു വെറുതെ വിട്ടിരുന്ന അച്ഛമ്മയെ സംബന്ധിച്ച് പാമ്പിന്റെ സ്ഥാനം വളരെ ഉയരെ ആയിരിക്കുമല്ലോ.
സ്വന്തമായി മിനിമം അഞ്ചു ഷോ റൂമുള്ള ഒരു ജ്വല്ലറി തുടങ്ങാനുള്ള ആസ്തി ഉണ്ടായിട്ടും ശ്രീ പരമശിവന് സച്ചിന് ചെയിന്‍ പകരം കഴുത്തിൽ ഇട്ടിരിക്കുന്നത് 24 കാരറ്റ് പാമ്പിനെ ആണത്രേ. സുനിദ്രേടെ അടിപൊളി ഫോം ബെഡ് സ്ത്രീധനം ആയി കിട്ടിയിട്ടും സാക്ഷാല്‍ മഹാവിഷ്ണു റബ്കോയില്‍ നിന്ന് ഓണ പർച്ചേസിൽ വാങ്ങി മെത്ത ആക്കിയതും പാമ്പിനെ ആണല്ലോ. അത് കൊണ്ട് തന്നെ പാമ്പ് വല്യ സംഭവമാണെന്നും , തൊട്ടാല്‍ വിവരം അറിയുമെന്നും എന്നെ പറഞ്ഞു പഠിപ്പിച്ചത് അമ്മൂമ്മയായിരുന്നു. ഞങ്ങടെ പറമ്പില്‍ ഇടക്ക് കറങ്ങി നടക്കാറുള്ള പാമ്പുകളൊക്കെ മണ്ണാറശ്ശാലയിൽ നിന്ന് പറഞ്ഞു വിട്ടിരിക്കുന്നതാണത്രേ. പറമ്പിലെവിടെയെങ്കിലും വെച്ച് ഒരു പാമ്പ് കുറുകെ വന്നാല്‍ അപ്പൊ തന്നെ മണ്ണാറശാല വരെ പോയി മഞ്ഞളും കര്‍പ്പൂരവും കൊടുത്തു ഹെഡ് ഓഫീസിലുള്ളവരെ ഹാപ്പി ആക്കുന്നതില്‍ അച്ഛമ്മ വളരെ കെയർഫുൾ ആയിരുന്നു എന്നും.
സംഗതി ഇത്ര ഒക്കെ പാമ്പിനെ താന്‍ ബഹുമാനിക്കുന്നെകിലും പുതിയ തലമുറയ്ക്ക് അവറ്റകളോട് പേടിയും ബഹുമാനവും അത്രയ്ക്കങ്ങ് ഇല്ലെന്നു തോന്നിയിട്ടോ എന്തോ, ഇടി വെട്ടി മഴ പെയ്യുന്ന ഒരു തുലാവര്‍ഷ കാലത്ത് ഒരു ഇടിവെട്ട് സത്യം അച്ഛമ്മ ഫാമിലിക്ക് മുന്നില്‍ വെളിപ്പെടുത്തി.
ഞങ്ങടെ പടിഞ്ഞാറേ പറമ്പില്‍ തുണി അലക്കുന്ന കല്ലിന്റെ അടുത്തുള്ള ഇല്ലിക്കൂട്ടം മുതല്‍ കുടുംബ ക്ഷേത്രത്തിനു പിന്നിലുള്ള കാവ് വരെ ഏതാണ്ട് നൂറു മീറ്റര്‍ ദൂരം കാണും. അത്രയും നീളത്തില്‍ നാല് തലയുള്ള ഒരു പാമ്പ് മണ്ണിനടിയില്‍ ആ ലൊക്കേഷനില്‍ കിടക്കുനുണ്ടുത്രേ . അതിന്റെ തല കാവിലും വാല് ഇല്ലികൂട്ടതിനു അടിയിലും ആണ് പോലും. പൊതുവേ സൂര്യ പ്രകാശം അധികം ഇഷ്ടമല്ലാത്തത് കൊണ്ടോ എന്തോ പുറത്തേക്കൊന്നും കാണാത്ത ഇദ്ദേഹം ചില പ്രത്യേക ദിവസങ്ങളില്‍ കാവ് വഴി ഇറങ്ങി അമ്പലത്തില്‍ വന്നു ഒന്ന് വലതു വെച്ച് സേവപന്തലില്‍ വന്നു നമസ്കരിച്ചിട്ട് തിരികെ പോവും പോലും. സംഭവത്തിന് വിശ്വാസ്യത വരുത്താനോ എന്തോ, കഴിഞ്ഞ മുപ്പതു വര്‍ഷത്തിനുള്ളില്‍ രണ്ടോ മൂന്നോ തവണ താന്‍ നേരിട്ട് തന്നെ ആ സീന്‍ കണ്ടിട്ടുണ്ടെന്നും കൂടെ അച്ഛമ്മ പറഞ്ഞതോടെ ഞാനെന്തായാലും കേറിയങ്ങ് വിശ്വസിച്ചു പോയി.
പിന്നെയുള്ള ദിവസങ്ങളില്‍ ചേച്ചിയും മനോജേട്ടനും ഒക്കെ അച്ചമ്മേടെ ഒറിജിനൽ സ്റ്റോറിയില്‍ തങ്ങളുടെ വക മസാല കൂടെ ചേര്‍ത്ത്, സംഭവം കൂടുതല്‍ ഭീകരമാക്കി അവതരിപ്പിച്ചതോട് കൂടി, ഇല്ലികാട് ടൂ ഇലഞ്ഞികാവ് ഏരിയ എനിക്ക് നിരോധിത മേഘല ആയി മാറി. നാല് തലയുള്ള നൂറു മീറ്റര്‍ നീളമുള്ള പാമ്പ് പല രാത്രികളും എന്റെ സ്വപ്നങ്ങളില്‍ ഇഴഞ്ഞു കേറാന്‍ തുടങ്ങി.
അങ്ങനെ പാമ്പിനോടുള്ള അടങ്ങാത്ത പേടിയുമായി കുറെ വര്‍ഷങ്ങള്‍ മുന്നോട്ടു പോയി.
അഞ്ചിലോ ആറിലോ ആയി കാണും. അന്നൊരു ശനിയാഴ്ച ആയിരുന്നു. ശരീഫിക്കയുടെ കടയില്‍ നിന്ന് ഒരു കിലോ ചുവന്നുള്ളിയും അര കിലോ തക്കാളിയും വാങ്ങി തിരികെ വന്നു വീട്ടിലേക്കു കയറുമ്പോള്‍ ആയിരുന്നു അത് കണ്ടത്. സിറ്റ്ഔട്ടിലേക്ക് കയറുന്ന മൊസൈക് ഇട്ട പടിയുടെ സൈഡില്‍ ഉള്ള വിടവിലൂടെ അനങ്ങുന്ന ഒരു വാല്.
ഇടക്കൊന്നു അനങ്ങും, പിന്നെ നിക്കും..
അങ്ങനെ അവാര്‍ഡ് പടം പോലെ നില്ക്കുന്ന വാലിനെ നോക്കി കുറെ നേരം നിന്നു.
മനസ്സില്‍ പണ്ടേയുള്ള പേടി പതിയെ തലപൊക്കി. രണ്ടടി പിന്നോട്ട് മാറി, വലതു കാല് മുന്നോട്ടു വെച്ച് ഒരു നിമിഷം നിന്നു. അടുത്ത നിമിഷം ഉള്ളിയും വലിച്ചെറിഞ്ഞു കാറി കൂവിയുള്ള ഓട്ടം അവസാനിച്ചത് അടുക്കളയില്‍ തേങ്ങാ ചിരകി കൊണ്ടിരുന്ന അച്ചമ്മേടെ മുന്നിലായിരുന്നു.
ഇല്ലികൂട്ടത്തില്‍ താമസിക്കുന്ന പാമ്പ് റൂട്ട് മാറ്റി സിറ്റ്ഔട്ടിനു കീഴിലൂടെ പുതിയ വഴി വെട്ടി എന്ന എന്റെ സാക്ഷി മൊഴി അച്ഛമ്മയ്ക്ക് അത്രയ്ക്ക് അങ്ങട് വിശ്വാസം വന്നില്ല.
ഹവ്വെവര്‍ വിതിന്‍ തെര്‍ത്ടി സെക്കന്റ് , സിറ്റ്ഔട്ടിനു മുന്‍വശം കാഴ്ചക്കാരെ കൊണ്ട് നിറഞ്ഞു. ഒരുമാതിരി പെട്ട പാമ്പൊക്കെ ഈസി ആയി ഇറങ്ങി പോരാവുന്ന ആ ഗ്യാപ്പിലൂടെ ഇറങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ ഇത് സംഭവം നാല് തലയുള്ള മെഗാ പാമ്പ് തന്നെ എന്ന് അച്ഛമ്മയും ഉറപ്പിച്ചു. പാമ്പിനു നല്ല ബുദ്ധി കൊടുത്തു പഴയ റൂട്ടില്‍ തന്നെ പറഞ്ഞു വിടാന്‍ മണ്ണാറശാലയിലേക്ക് നൂറും പാലും കര്‍പ്പൂരവും അച്ഛമ്മ അപ്പോള്‍ തന്നെ നെര്ന്നെങ്കിലും വല്യ ചേഞ്ച് ഒന്നും അത് കൊണ്ട് ഉണ്ടായില്ല. ഒന്ന് രണ്ടു നാഴിക കഴിഞ്ഞിട്ടും വാല് അവിടെ തന്നെ നിന്നു തുള്ളി കളിച്ചു കൊണ്ടിരുന്നു .
ചെറിയൊരു ആള്‍ക്കൂട്ടവും ബഹളവും കണ്ടിട്ടാവും, വഴിയെ പോയ പണിക്കരേട്ടന് സന്തത സഹചാരിയായ സൈക്കിളുമായി അപ്പോഴാണ് സ്ഥലത്തെത്തിയത്. അനങ്ങുന്ന വാലും, ഓടാന്‍ തയ്യാറായി നില്ക്കുന്ന കാലുകളും കണ്ടതോടെ ആള്‍ക്ക് സംഭവത്തിന്റെ ഗൌരവം പിടികിട്ടി. കുറെ നേരം വട്ടത്തിലും നീളത്തിലും നടന്നു ചാഞ്ഞും ചരിഞ്ഞും വാലിനെ നോക്കി ഒടുവില്‍ പണിക്കരേട്ടന് ഒരു വഴി കണ്ടെത്തി. മനോജേട്ടന് കച്ചിപ്പുരയില്‍ ഇരുന്ന കൂന്താലി എടുത്തു കൊണ്ട് കൊടുത്തു. പിള്ളേരെ ഒക്കെ ദൂരെ മാറ്റി നിര്‍ത്തി പണിക്കരേട്ടന് പണി തുടങ്ങി. വാലിന്റെ അടുത്തുള്ള മണ്ണ് കൂടുതല്‍ മാറ്റി വിടവ് അല്‍പ്പം കൂടി വലുതാക്കി .
ചുറ്റും വെളുത്തുള്ളി വിതറി. മണ്ണെണ്ണ കുടഞ്ഞു കത്തിച്ച ഒരു ചൂട്ടും അവിടെ കൊണ്ട് ഇട്ടു. പുകയടിച്ചതോടെ വാലിന്റെ അനക്കം അവാര്‍ഡ് പടം വിട്ടു രജനീകാന്ത് പടം പോലെ വേഗത്തിലായി.
ഏതാനം നിമിഷങ്ങള്‍. പുകയടിച്ച വെപ്രാളത്തില്‍ സര്‍വ്വശക്തിയും സംഭരിച്ചു കഥാനായകന് പുറത്തേക്കു ചാടി.
ഠിം...നാല് തലയും നൂറു മീറ്റര്‍ നീളവും പ്രതീക്ഷിച്ചു നിന്ന ഞങ്ങളുടെ മുന്നില്‍ കഷ്ടിച്ച് മൂന്നടി നീളമുള്ള ഒരു മഞ്ഞച്ചേര. പക്ഷെ കഴുത്തിന് താഴെ ഫുട് ബോള്‍ പോലെ വീര്‍ത്തിരിക്കുന്നു.
മോസൈക്കിന്റെ വിടവില്‍ ഒരു പെരുച്ചാഴി ആന്‍ഡ് ഫാമിലി താമസിച്ചിരുന്ന കാര്യം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. പക്ഷെ ഇത് കണ്ടെത്തിയ ചേര സമയോം രാഹു കാലോം നോക്കി ഡ്യൂട്ടി കഴിഞ്ഞു ക്ഷീണിച്ചു വന്ന പെരുച്ചാഴിയുടെ പിറകെ കയറി ആളെ വായിലാക്കി. വായില്‍ പെരുച്ചാഴി കയറിയതോടെ തല അകത്തു സ്റ്റക്ക് ആയി പോയി. അങ്ങനെ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ, എന്ത് ചെയ്യണം എന്ന കണ്ഫ്യുഷനില് ആലോചിച്ചു നിന്നപ്പോഴാണ് ഞാന്‍ സംഭവം സ്പോട്ട് ചെയ്തതും എല്ലാം സ്പോയില് ചെയ്തതും.
എന്തായാലും കനപ്പിച്ചു ഞങ്ങളെ ഒക്കെ ഒന്ന് നോക്കി, നിന്നെ പിന്നെ കാണാട്ടോ എന്ന് എന്നെ നോക്കി മനസ്സില്‍ പറഞ്ഞു മഞ്ഞചേര ഏന്തി വലിഞ്ഞു, വടക്കേ കൈതകാട്ടിലേക്ക് പോയി. തന്റെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി കിട്ടിയ സന്തോഷത്തില്‍ സംഭവം ആഘോഷിക്കാന്‍ പണിക്കരേട്ടന് ചായക്കടയിലേക്ക് വെച്ച് പിടിച്ചു. തൊട്ടടുത്ത് കുറെ നേരം ഒരു പാമ്പിനെ കണ്ടത് കൊണ്ട് എന്റെ പേടി കുറെ ഒക്കെ കുറഞ്ഞു കിട്ടി. മോസൈക്കിന്റെ വിടവ് അന്ന് രാത്രി തന്നെ രവി കൊച്ചച്ചന് സിമന്റ് വെച്ച് അടച്ചു.
അച്ഛമ്മ പക്ഷെ എന്നിട്ടും മൊത്തത്തിൽ കൺവിൻസ്ഡ് ആയില്ല . തന്റെ ഓഫറിന്റെ ശക്തി കൊണ്ട് പാമ്പ് ഗ്രേഡ് കുറഞ്ഞു ചേര ആയതാണെന്നു ഈയിടെയും ഒരിക്കല്‍ രവി കൊച്ചച്ചന്റെ മോന് മൂന്നു വയസ്സുകാരന് വിക്കൂസിനു പറഞ്ഞു കൊടുക്കുന്നത് കേട്ടു. അവന്റെ പേടിച്ചരണ്ട മുഖം കണ്ടു കഷ്ടം തോന്നിയെങ്കിലും തിരുത്താന്‍ ഒന്നും പോയില്ല. കുറ്റികാടും, നിറഞ്ഞ കുളവും ഒക്കെ കിടക്കുമ്പോ കുഞ്ഞിപ്പിള്ളേർക്ക് ഒരിത്തിരി പേടി നല്ലതാണല്ലോ.
പക്ഷെ നിറയെ ഇടത്തോടുകളും വയലുകളും ഒക്കെയുള്ള രാമപുരത്തു ഗവണ്മെന്റ് യു പി സ്കൂളിലെ പച്ചയും വെള്ളയും ഉടുപ്പിട്ട പിള്ളേരെ പോലെ എവിടെ തിരിഞ്ഞു നോക്കിയാലും നീര്‍ക്കോലി, ചേര തുടങ്ങിയ ടീംസിനെ കണ്ടു മുട്ടാതെ നടക്കാന്‍ കഴിയുമായിരുന്നില്ല അന്നൊന്നും. ഒരു കരുതലിന് വേണ്ടി ഇവരുടെ സ്ഥിരം റോമിംഗ് ഏരിയ ആയ കിഴക്കേ ചാല് , വടക്കേ പറമ്പിലെ കുളം, അമ്പലത്തിനു തൊട്ടുള്ള പതിനഞ്ചു പറ പാടം തുടങ്ങിയ സ്ഥലങ്ങള്‍ എന്റെ ഡെയിലി റൂട്ട് മാപ്പില്‍ നിന്ന് അന്ന് ഫുള്‍ ആയി ഒഴിവാക്കിയിരുന്നു. വെറുതെ ഉജാലയിട്ടു കഴുകിയ വെള്ള ഷര്‍ട്ട് പോലെ ദേഹം മുഴുവന്‍ നീലിച്ചു തലയില്‍ കെട്ടും കെട്ടി കിടക്കാനുള്ള മടിക്ക്.
ചെറിയ തോതില്‍ ഒരു പേടിയെ ആദ്യം ഉണ്ടായിരുന്നുള്ളൂ എങ്കിലും അതിനെ വല്ലാണ്ടെ അങ്ങട് പ്രൊമോട്ട് ചെയ്തു വലുതാക്കി എടുത്തത് എന്റെ അച്ചമ്മയായിരുന്നു.
ഭക്തി ഒരു അഡിക്ഷനും നാമം ചൊല്ലല്‍ ഹോബ്ബിയുമാക്കിയിരുന്ന അച്ഛമ്മയുടെ കാഴ്ചപ്പാടില്‍ ചുറ്റുമുള്ള വാലുള്ളതും വാലില്ലാത്തതുമായ എല്ലാ ജീവികളും ഓരോരോ അവതാരങ്ങളായിരുന്നു. എന്തിനേറെ പറയണം , പത്തായത്തില് അനധികൃതമായി കേറി നെല്ല് കട്ട് തിന്നുന്ന പെരുച്ചാഴിയെ വരെ ഗണപതിയുടെ പ്രൈവറ്റ് വെഹിക്കിള്‍ എന്ന കൺസഷൻ കൊടുത്തു വെറുതെ വിട്ടിരുന്ന അച്ഛമ്മയെ സംബന്ധിച്ച് പാമ്പിന്റെ സ്ഥാനം വളരെ ഉയരെ ആയിരിക്കുമല്ലോ.
സ്വന്തമായി മിനിമം അഞ്ചു ഷോ റൂമുള്ള ഒരു ജ്വല്ലറി തുടങ്ങാനുള്ള ആസ്തി ഉണ്ടായിട്ടും ശ്രീ പരമശിവന് സച്ചിന് ചെയിന്‍ പകരം കഴുത്തിൽ ഇട്ടിരിക്കുന്നത് 24 കാരറ്റ് പാമ്പിനെ ആണത്രേ. സുനിദ്രേടെ അടിപൊളി ഫോം ബെഡ് സ്ത്രീധനം ആയി കിട്ടിയിട്ടും സാക്ഷാല്‍ മഹാവിഷ്ണു റബ്കോയില്‍ നിന്ന് ഓണ പർച്ചേസിൽ വാങ്ങി മെത്ത ആക്കിയതും പാമ്പിനെ ആണല്ലോ. അത് കൊണ്ട് തന്നെ പാമ്പ് വല്യ സംഭവമാണെന്നും , തൊട്ടാല്‍ വിവരം അറിയുമെന്നും എന്നെ പറഞ്ഞു പഠിപ്പിച്ചത് അമ്മൂമ്മയായിരുന്നു. ഞങ്ങടെ പറമ്പില്‍ ഇടക്ക് കറങ്ങി നടക്കാറുള്ള പാമ്പുകളൊക്കെ മണ്ണാറശ്ശാലയിൽ നിന്ന് പറഞ്ഞു വിട്ടിരിക്കുന്നതാണത്രേ. പറമ്പിലെവിടെയെങ്കിലും വെച്ച് ഒരു പാമ്പ് കുറുകെ വന്നാല്‍ അപ്പൊ തന്നെ മണ്ണാറശാല വരെ പോയി മഞ്ഞളും കര്‍പ്പൂരവും കൊടുത്തു ഹെഡ് ഓഫീസിലുള്ളവരെ ഹാപ്പി ആക്കുന്നതില്‍ അച്ഛമ്മ വളരെ കെയർഫുൾ ആയിരുന്നു എന്നും.
സംഗതി ഇത്ര ഒക്കെ പാമ്പിനെ താന്‍ ബഹുമാനിക്കുന്നെകിലും പുതിയ തലമുറയ്ക്ക് അവറ്റകളോട് പേടിയും ബഹുമാനവും അത്രയ്ക്കങ്ങ് ഇല്ലെന്നു തോന്നിയിട്ടോ എന്തോ, ഇടി വെട്ടി മഴ പെയ്യുന്ന ഒരു തുലാവര്‍ഷ കാലത്ത് ഒരു ഇടിവെട്ട് സത്യം അച്ഛമ്മ ഫാമിലിക്ക് മുന്നില്‍ വെളിപ്പെടുത്തി.
ഞങ്ങടെ പടിഞ്ഞാറേ പറമ്പില്‍ തുണി അലക്കുന്ന കല്ലിന്റെ അടുത്തുള്ള ഇല്ലിക്കൂട്ടം മുതല്‍ കുടുംബ ക്ഷേത്രത്തിനു പിന്നിലുള്ള കാവ് വരെ ഏതാണ്ട് നൂറു മീറ്റര്‍ ദൂരം കാണും. അത്രയും നീളത്തില്‍ നാല് തലയുള്ള ഒരു പാമ്പ് മണ്ണിനടിയില്‍ ആ ലൊക്കേഷനില്‍ കിടക്കുനുണ്ടുത്രേ . അതിന്റെ തല കാവിലും വാല് ഇല്ലികൂട്ടതിനു അടിയിലും ആണ് പോലും. പൊതുവേ സൂര്യ പ്രകാശം അധികം ഇഷ്ടമല്ലാത്തത് കൊണ്ടോ എന്തോ പുറത്തേക്കൊന്നും കാണാത്ത ഇദ്ദേഹം ചില പ്രത്യേക ദിവസങ്ങളില്‍ കാവ് വഴി ഇറങ്ങി അമ്പലത്തില്‍ വന്നു ഒന്ന് വലതു വെച്ച് സേവപന്തലില്‍ വന്നു നമസ്കരിച്ചിട്ട് തിരികെ പോവും പോലും. സംഭവത്തിന് വിശ്വാസ്യത വരുത്താനോ എന്തോ, കഴിഞ്ഞ മുപ്പതു വര്‍ഷത്തിനുള്ളില്‍ രണ്ടോ മൂന്നോ തവണ താന്‍ നേരിട്ട് തന്നെ ആ സീന്‍ കണ്ടിട്ടുണ്ടെന്നും കൂടെ അച്ഛമ്മ പറഞ്ഞതോടെ ഞാനെന്തായാലും കേറിയങ്ങ് വിശ്വസിച്ചു പോയി.
പിന്നെയുള്ള ദിവസങ്ങളില്‍ ചേച്ചിയും മനോജേട്ടനും ഒക്കെ അച്ചമ്മേടെ ഒറിജിനൽ സ്റ്റോറിയില്‍ തങ്ങളുടെ വക മസാല കൂടെ ചേര്‍ത്ത്, സംഭവം കൂടുതല്‍ ഭീകരമാക്കി അവതരിപ്പിച്ചതോട് കൂടി, ഇല്ലികാട് ടൂ ഇലഞ്ഞികാവ് ഏരിയ എനിക്ക് നിരോധിത മേഘല ആയി മാറി. നാല് തലയുള്ള നൂറു മീറ്റര്‍ നീളമുള്ള പാമ്പ് പല രാത്രികളും എന്റെ സ്വപ്നങ്ങളില്‍ ഇഴഞ്ഞു കേറാന്‍ തുടങ്ങി.
അങ്ങനെ പാമ്പിനോടുള്ള അടങ്ങാത്ത പേടിയുമായി കുറെ വര്‍ഷങ്ങള്‍ മുന്നോട്ടു പോയി.
അഞ്ചിലോ ആറിലോ ആയി കാണും. അന്നൊരു ശനിയാഴ്ച ആയിരുന്നു. ശരീഫിക്കയുടെ കടയില്‍ നിന്ന് ഒരു കിലോ ചുവന്നുള്ളിയും അര കിലോ തക്കാളിയും വാങ്ങി തിരികെ വന്നു വീട്ടിലേക്കു കയറുമ്പോള്‍ ആയിരുന്നു അത് കണ്ടത്. സിറ്റ്ഔട്ടിലേക്ക് കയറുന്ന മൊസൈക് ഇട്ട പടിയുടെ സൈഡില്‍ ഉള്ള വിടവിലൂടെ അനങ്ങുന്ന ഒരു വാല്.
ഇടക്കൊന്നു അനങ്ങും, പിന്നെ നിക്കും..
അങ്ങനെ അവാര്‍ഡ് പടം പോലെ നില്ക്കുന്ന വാലിനെ നോക്കി കുറെ നേരം നിന്നു.
മനസ്സില്‍ പണ്ടേയുള്ള പേടി പതിയെ തലപൊക്കി. രണ്ടടി പിന്നോട്ട് മാറി, വലതു കാല് മുന്നോട്ടു വെച്ച് ഒരു നിമിഷം നിന്നു. അടുത്ത നിമിഷം ഉള്ളിയും വലിച്ചെറിഞ്ഞു കാറി കൂവിയുള്ള ഓട്ടം അവസാനിച്ചത് അടുക്കളയില്‍ തേങ്ങാ ചിരകി കൊണ്ടിരുന്ന അച്ചമ്മേടെ മുന്നിലായിരുന്നു.
ഇല്ലികൂട്ടത്തില്‍ താമസിക്കുന്ന പാമ്പ് റൂട്ട് മാറ്റി സിറ്റ്ഔട്ടിനു കീഴിലൂടെ പുതിയ വഴി വെട്ടി എന്ന എന്റെ സാക്ഷി മൊഴി അച്ഛമ്മയ്ക്ക് അത്രയ്ക്ക് അങ്ങട് വിശ്വാസം വന്നില്ല.
ഹവ്വെവര്‍ വിതിന്‍ തെര്‍ത്ടി സെക്കന്റ് , സിറ്റ്ഔട്ടിനു മുന്‍വശം കാഴ്ചക്കാരെ കൊണ്ട് നിറഞ്ഞു. ഒരുമാതിരി പെട്ട പാമ്പൊക്കെ ഈസി ആയി ഇറങ്ങി പോരാവുന്ന ആ ഗ്യാപ്പിലൂടെ ഇറങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ ഇത് സംഭവം നാല് തലയുള്ള മെഗാ പാമ്പ് തന്നെ എന്ന് അച്ഛമ്മയും ഉറപ്പിച്ചു. പാമ്പിനു നല്ല ബുദ്ധി കൊടുത്തു പഴയ റൂട്ടില്‍ തന്നെ പറഞ്ഞു വിടാന്‍ മണ്ണാറശാലയിലേക്ക് നൂറും പാലും കര്‍പ്പൂരവും അച്ഛമ്മ അപ്പോള്‍ തന്നെ നെര്ന്നെങ്കിലും വല്യ ചേഞ്ച് ഒന്നും അത് കൊണ്ട് ഉണ്ടായില്ല. ഒന്ന് രണ്ടു നാഴിക കഴിഞ്ഞിട്ടും വാല് അവിടെ തന്നെ നിന്നു തുള്ളി കളിച്ചു കൊണ്ടിരുന്നു .
ചെറിയൊരു ആള്‍ക്കൂട്ടവും ബഹളവും കണ്ടിട്ടാവും, വഴിയെ പോയ പണിക്കരേട്ടന് സന്തത സഹചാരിയായ സൈക്കിളുമായി അപ്പോഴാണ് സ്ഥലത്തെത്തിയത്. അനങ്ങുന്ന വാലും, ഓടാന്‍ തയ്യാറായി നില്ക്കുന്ന കാലുകളും കണ്ടതോടെ ആള്‍ക്ക് സംഭവത്തിന്റെ ഗൌരവം പിടികിട്ടി. കുറെ നേരം വട്ടത്തിലും നീളത്തിലും നടന്നു ചാഞ്ഞും ചരിഞ്ഞും വാലിനെ നോക്കി ഒടുവില്‍ പണിക്കരേട്ടന് ഒരു വഴി കണ്ടെത്തി. മനോജേട്ടന് കച്ചിപ്പുരയില്‍ ഇരുന്ന കൂന്താലി എടുത്തു കൊണ്ട് കൊടുത്തു. പിള്ളേരെ ഒക്കെ ദൂരെ മാറ്റി നിര്‍ത്തി പണിക്കരേട്ടന് പണി തുടങ്ങി. വാലിന്റെ അടുത്തുള്ള മണ്ണ് കൂടുതല്‍ മാറ്റി വിടവ് അല്‍പ്പം കൂടി വലുതാക്കി .
ചുറ്റും വെളുത്തുള്ളി വിതറി. മണ്ണെണ്ണ കുടഞ്ഞു കത്തിച്ച ഒരു ചൂട്ടും അവിടെ കൊണ്ട് ഇട്ടു. പുകയടിച്ചതോടെ വാലിന്റെ അനക്കം അവാര്‍ഡ് പടം വിട്ടു രജനീകാന്ത് പടം പോലെ വേഗത്തിലായി.
ഏതാനം നിമിഷങ്ങള്‍. പുകയടിച്ച വെപ്രാളത്തില്‍ സര്‍വ്വശക്തിയും സംഭരിച്ചു കഥാനായകന് പുറത്തേക്കു ചാടി.
ഠിം...നാല് തലയും നൂറു മീറ്റര്‍ നീളവും പ്രതീക്ഷിച്ചു നിന്ന ഞങ്ങളുടെ മുന്നില്‍ കഷ്ടിച്ച് മൂന്നടി നീളമുള്ള ഒരു മഞ്ഞച്ചേര. പക്ഷെ കഴുത്തിന് താഴെ ഫുട് ബോള്‍ പോലെ വീര്‍ത്തിരിക്കുന്നു.
മോസൈക്കിന്റെ വിടവില്‍ ഒരു പെരുച്ചാഴി ആന്‍ഡ് ഫാമിലി താമസിച്ചിരുന്ന കാര്യം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. പക്ഷെ ഇത് കണ്ടെത്തിയ ചേര സമയോം രാഹു കാലോം നോക്കി ഡ്യൂട്ടി കഴിഞ്ഞു ക്ഷീണിച്ചു വന്ന പെരുച്ചാഴിയുടെ പിറകെ കയറി ആളെ വായിലാക്കി. വായില്‍ പെരുച്ചാഴി കയറിയതോടെ തല അകത്തു സ്റ്റക്ക് ആയി പോയി. അങ്ങനെ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ, എന്ത് ചെയ്യണം എന്ന കണ്ഫ്യുഷനില് ആലോചിച്ചു നിന്നപ്പോഴാണ് ഞാന്‍ സംഭവം സ്പോട്ട് ചെയ്തതും എല്ലാം സ്പോയില് ചെയ്തതും.
എന്തായാലും കനപ്പിച്ചു ഞങ്ങളെ ഒക്കെ ഒന്ന് നോക്കി, നിന്നെ പിന്നെ കാണാട്ടോ എന്ന് എന്നെ നോക്കി മനസ്സില്‍ പറഞ്ഞു മഞ്ഞചേര ഏന്തി വലിഞ്ഞു, വടക്കേ കൈതകാട്ടിലേക്ക് പോയി. തന്റെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി കിട്ടിയ സന്തോഷത്തില്‍ സംഭവം ആഘോഷിക്കാന്‍ പണിക്കരേട്ടന് ചായക്കടയിലേക്ക് വെച്ച് പിടിച്ചു. തൊട്ടടുത്ത് കുറെ നേരം ഒരു പാമ്പിനെ കണ്ടത് കൊണ്ട് എന്റെ പേടി കുറെ ഒക്കെ കുറഞ്ഞു കിട്ടി. മോസൈക്കിന്റെ വിടവ് അന്ന് രാത്രി തന്നെ രവി കൊച്ചച്ചന് സിമന്റ് വെച്ച് അടച്ചു.
അച്ഛമ്മ പക്ഷെ എന്നിട്ടും മൊത്തത്തിൽ കൺവിൻസ്ഡ് ആയില്ല . തന്റെ ഓഫറിന്റെ ശക്തി കൊണ്ട് പാമ്പ് ഗ്രേഡ് കുറഞ്ഞു ചേര ആയതാണെന്നു ഈയിടെയും ഒരിക്കല്‍ രവി കൊച്ചച്ചന്റെ മോന് മൂന്നു വയസ്സുകാരന് വിക്കൂസിനു പറഞ്ഞു കൊടുക്കുന്നത് കേട്ടു. അവന്റെ പേടിച്ചരണ്ട മുഖം കണ്ടു കഷ്ടം തോന്നിയെങ്കിലും തിരുത്താന്‍ ഒന്നും പോയില്ല. കുറ്റികാടും, നിറഞ്ഞ കുളവും ഒക്കെ കിടക്കുമ്പോ കുഞ്ഞിപ്പിള്ളേർക്ക് ഒരിത്തിരി പേടി നല്ലതാണല്ലോ.