അച്ചമ്മേടെ കസിന് സിസ്റ്റര്‍ ആയിട്ട് വരും കടമ്പനാട്ടെ സുധാകരന് ചിറ്റപ്പന്റെ അമ്മ ജാനുവമ്മൂമ്മ. പണ്ട് ഒന്നിച്ച് ഇന്‍ പിന് സെറ്റിപ്പിന്‍ കളിച്ചു വളർന്നവരാണ് രണ്ടാളും. അത് കൊണ്ട് തന്നെ കൊല്ലത്തില്‍ ഒന്ന് രണ്ടു വട്ടമെങ്കിലും അച്ഛമ്മയെ കാണാന്‍ ജാനുവമ്മൂമ്മ തറവാട്ടില്‍ വരും. വൈകിട്ട് ആറരയ്ക്ക് തുടങ്ങി ഏഴിന് അവസാനിക്കുന്ന അച്ഛമ്മയുടെ ട്വെന്റി ട്വെന്റി നാമജപം ജാനുവമ്മൂമ്മ വീട്ടിലെത്തിയാല്‍ പിന്നെ ടെസ്റ്റ് മാച്ച് പോലെ നീളും. പണ്ടത്തെ രണ്ടു കച്ചേരി ഭാഗവതര്മാര് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടിയാല്‍ നടത്തുന്ന റിലേ കച്ചേരി പോലെ വിഷ്ണു സ്തോത്രങ്ങളും, ദുര്‍ഗാ സൂക്തങ്ങളും പിന്നിട്ടു ഹരിഹര സ്തുതിയില്‍ മംഗളം പാടി കൊടിയിറങ്ങുമ്പോള്‍ അത്താഴം കഴിഞ്ഞു മറ്റുളളവര്‍ കിടന്നിട്ടുണ്ടാവും.
ഭക്തിയിലും അന്ധവിശ്വാസത്തിലും അച്ഛമ്മയെ പലപ്പോഴും കടത്തി വെട്ടുമെങ്കിലും ജാനുവമ്മൂമ്മ കുറച്ചൊക്കെ മോഡേണ്‍ ആയിരുന്നു. ശനി ദേവന്റെയും രാഹു കേതുക്കളുടെയും കഥ പറയുന്നതിനൊപ്പം മോഹന്‍ലാലിന്റെയും, അമലയുടെയും പിന്നെ ഫെയര്‍ ആന്‍ഡ് ലൌലിയുടെയും ഒക്കെ കടുത്ത ഒരു ഫോളോവര്‍ കൂടിയായിരുന്ന അത്ഭുത പ്രതിഭാസം. ജാനുവമ്മൂമ്മ വീട്ടിലെത്തിയാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പിന്നെ സുഖമാണ്. ഞങ്ങളെ ആരെങ്കിലും വഴക്ക് പറഞ്ഞാല്‍ റിപ്ലേ കമന്റ്റ് ഇട്ടോളും എന്ന് മാത്രമല്ല വീട്ടിൽ പൊതുവേ നിരോധിക്കപെട്ടിട്ട് ഉള്ള എല്ലാ തരികിടകൾക്കും അണ് കണ്ടീഷണൽ സപ്പോർട്ടും അടുക്കളയിൽ നിന്നും കട്ടെടുക്കുന്ന കട്ട ശർക്കരയുടെ ഷെയറും തന്ന് ഞങ്ങളെ ഹാപ്പി ആക്കി നിർത്തുന്നതിൽ അമ്മൂമ്മ എന്നും അത് കൊണ്ട് തന്നെ കുട്ടി പട്ടാളത്തിന്റെ ലൈക്കും കമ്മ്യൂണിറ്റി സപ്പോര്‍ട്ടും ജാനുവമ്മൂമ്മയ്ക്ക് എന്നും വേണ്ടുവോളം ഉണ്ടായിരുന്നു.
ഭക്തിയിലും അന്ധവിശ്വാസത്തിലും അച്ഛമ്മയെ പലപ്പോഴും കടത്തി വെട്ടുമെങ്കിലും ജാനുവമ്മൂമ്മ കുറച്ചൊക്കെ മോഡേണ്‍ ആയിരുന്നു. ശനി ദേവന്റെയും രാഹു കേതുക്കളുടെയും കഥ പറയുന്നതിനൊപ്പം മോഹന്‍ലാലിന്റെയും, അമലയുടെയും പിന്നെ ഫെയര്‍ ആന്‍ഡ് ലൌലിയുടെയും ഒക്കെ കടുത്ത ഒരു ഫോളോവര്‍ കൂടിയായിരുന്ന അത്ഭുത പ്രതിഭാസം. ജാനുവമ്മൂമ്മ വീട്ടിലെത്തിയാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പിന്നെ സുഖമാണ്. ഞങ്ങളെ ആരെങ്കിലും വഴക്ക് പറഞ്ഞാല്‍ റിപ്ലേ കമന്റ്റ് ഇട്ടോളും എന്ന് മാത്രമല്ല വീട്ടിൽ പൊതുവേ നിരോധിക്കപെട്ടിട്ട് ഉള്ള എല്ലാ തരികിടകൾക്കും അണ് കണ്ടീഷണൽ സപ്പോർട്ടും അടുക്കളയിൽ നിന്നും കട്ടെടുക്കുന്ന കട്ട ശർക്കരയുടെ ഷെയറും തന്ന് ഞങ്ങളെ ഹാപ്പി ആക്കി നിർത്തുന്നതിൽ അമ്മൂമ്മ എന്നും അത് കൊണ്ട് തന്നെ കുട്ടി പട്ടാളത്തിന്റെ ലൈക്കും കമ്മ്യൂണിറ്റി സപ്പോര്‍ട്ടും ജാനുവമ്മൂമ്മയ്ക്ക് എന്നും വേണ്ടുവോളം ഉണ്ടായിരുന്നു.
അങ്ങനെ ടോട്ടലി ആളൊരു അടിപൊളി ക്യാരക്ടര്‍ ആണെങ്കിലും മേടമാസമായാല്‍ ചെറിയൊരു ഭാവപകര്‍ച്ച ഉണ്ടാവുക പതിവാണ്. തലയിലെ ഒന്നോ രണ്ടോ സ്ക്രൂ ചൂട് തട്ടി ചെറുതായി ഒന്ന് ലൂസ് ആവുന്നത് ആണെന്ന് ഉണ്ണി കൊച്ചച്ചന് കളി പറയാറുണ്ട്. ഏറിയാല്‍ ഒരു പത്തു ദിവസം, അത്രയെ ഉള്ളു, ആളൊരു പത്തു നാല്‍പ്പതു കൊല്ലം പിന്നിലേക്കങ്ങു പോവും. ആ സമയത്ത് ഏറ്റവും സ്നേഹവും അനുസരണയും അച്ഛമ്മയോട് ആയതിനാല്‍ മേടം തുടങ്ങിയാല്‍ ജാനുവമ്മൂമ്മയെ സുധാകരന് ചിറ്റപ്പൻ കുറച്ച് ദിവസത്തേയ്ക്ക് ഞങ്ങളുടെ തറവാട്ടിലേക്ക് 'സുഖവാസ'ത്തിന് അയക്കുക പതിവായിരുന്നു
'ഫോമില്‍' ആയി കഴിഞ്ഞാല്‍ പിന്നെ ഒരു ജാതി സീരിയസ് ആറ്റിറ്റ്യൂഡ് ആവും ആയമ്മക്ക്. എപ്പോഴും പിറ് പിറുത്തു കൊണ്ട് വീട്ടിനകത്ത് നടന്നു കൊണ്ടേ ഇരിക്കും. ഇടയ്ക്ക് വാതില്ക്കല് പോയി സൂക്ഷിച്ചു നോക്കി നില്ക്കും. വെട്ടുകത്തി, കോടാലി, കമ്പിപ്പാര തുടങ്ങിയ സാധനങ്ങള്‍ക്ക് ആ ദിവസങ്ങില്‍ വീട്ടില്‍ നിരോധനമാണ് . നാല്‍പ്പതു കൊല്ലം മുന്‍പ് അഷ്ടമുടിക്കായലിന് തീരത്ത് ഏക്കറു കണക്കിന് പരന്നു കിടന്നിരുന്നതായി പറയുന്ന തറവാട്ടു സ്വത്തിന്റെ ഭരണക്കാരിയായാണ് പിന്നെ കുറെ ദിവസം അമ്മൂമ്മയുടെ നടപ്പ്. ആരെയും വിശ്വാസമില്ല. പറമ്പില്‍ പണിക്കു വന്നിരുന്ന ശങ്കരന് മൂപ്പരെ കള്ളനെന്നു പറഞ്ഞു കല്ലെടുത്ത് എറിഞ്ഞു ഓടിച്ചു. പുല്ലരിയാന്‍ വന്ന ചെല്ലമ്മയെ ഒരിക്കല്‍ പിറകില്‍ നിന്ന് മടല് കൊണ്ട് തലക്കടിച്ചു. അങ്ങനെ തന്റെ പുരയിടത്തിന്റെ നാലതിരിന്റെയും സുരക്ഷിതത്വത്തെ കുറിച്ച് ജാഗരൂകയായി ചുറ്റി കറങ്ങുന്ന ജാനുവമ്മൂമ്മയുടെ അടുത്തേക്ക് ആ ടൈമില്‍ എന്നെ അമ്മ വിടുന്നത് പതിവില്ല. ( തെണ്ടി ചെക്കനെന്നു പറഞ്ഞു എടുത്തു കിണറ്റില്‍ ഇട്ടാലോ എന്നൊരു ഭയം.. ആകെ ഒന്നല്ലേ ഉള്ളു ).
അങ്ങനെ ഇൻ-ഫോമിൽ നില്ക്കുന്ന സൂര്യന് സിക്സും ഫോറും അടിച്ചു തകര്‍ത്തു ബാറ്റ് ചെയ്യുന്ന ഒരു മേടമാസം. പതിവ് പോലെ തറവാടിന്റെ സെക്യൂരിറ്റി ഇന്‍ ചാര്‍ജ് ആയി ജാനുവമ്മൂമ്മ രണ്ടു ദിവസം മുന്‍പ് വന്നു ചാര്‍ജ് എടുത്തിട്ടുണ്ട് . പക്ഷെ ഇത്തവണ ആളിത്തിരി സൈലന്റ് ആണെന്ന സമാധാനത്തില്‍ ആണ് എല്ലാവരും. സ്ഥിരം തെക്ക് വടക്ക് റോമിങ്ങില്ല . ആഹാരം കൊടുത്താല്‍ മിണ്ടാതെ ഇരുന്ന് കഴിക്കും. സമയത്തിന് കുളിയും ഉറക്കവും ഉണ്ട്. അത് കൊണ്ട് അച്ഛമ്മയും മൊത്തത്തില്‍ ഹാപ്പി. പക്ഷെ വരാനിരിക്കുന്ന സുനാമിക്ക് വേണ്ടി കടല്‍ ഇത്തിരി പിറകോട്ടു മാറിയ സൈലൻസ് ആയിരുന്നു അതെന്ന് ആരും തിരിച്ചറിഞ്ഞില്ല.
ഡെയിലി ആക്ടിവിറ്റിസിനു വേണ്ടി എല്ലാവരും റെഡി ആവുന്ന പിറ്റേ ദിവസം പ്രഭാതം. ഞാന്‍ പതിവ് പോലെ മനസ്സില്ലാമനസ്സോടെ പല്ല് തേക്കുന്നു. രമ്യ ചേച്ചി എനിക്കന്നു തല്ലു മേടിച്ചു തരാനുള്ള വകുപ്പലോചിക്കുന്നു. അമ്മയും അപ്പച്ചിമാരും അടുക്കളയില്‍ സാംബാർ ചട്ടിയോടും അരിക്കലത്തിനോടും മത്സരിക്കുന്നു. ശരപഞ്ചരത്തിലെ ജയനെ പോലെ ടോപ് ലെസ്സ് ആയി നിന്ന് തന്റെ ബജാജ് സ്കൂട്ടര്‍കഴുകുന്ന ഉണ്ണി കൊച്ചച്ചന്.
അച്ഛമ്മ വായില്‍ വെച്ച് കൊടുക്കുന്ന ഇഡ്ഡലി ആര്‍ക്കോ വേണ്ടി എന്ന പോലെ ചവച്ചരച്ചു കൊണ്ട് അടുക്കളപ്പടിയില്‍ എല്ലാം നോക്കി കണ്ട് എന്നാൽ 'ഇതൊക്കെ എന്ത്' എന്ന ഭാവത്തിൽ ഇരിക്കുന്നു ജാനുവമ്മൂമ്മ.
അച്ചാച്ചന് തന്റെ പതിവ് ജനസേവനത്തിനുള്ള പുറപ്പാടിന്റെ ആദ്യ പടിയായ വിശാലമായ കുളി കഴിഞ്ഞു തലതുവർത്തി കൊണ്ട് അടുക്കള മുറ്റത്തേക്കിറങ്ങി. ഇഞ്ചി തിന്ന കുരങ്ങിനെ പോലെ ഇരുന്നു ഇഡ്ഡലി കഴിക്കുന്ന ജാനുവമ്മൂമ്മയെ കണ്ടു അച്ചാച്ചന് ഒന്ന് ചിരിച്ചോ എന്ന് സംശയം.
എന്തായാലും സൈക്കൊസിസില്‍ നിന്ന് ന്യൂറോസിസിലേക്ക് കടന്നു ഇനിയെന്ത് ചെയ്യണം എന്നറിയാതെ , മണ്ണെണ്ണയില്‍ വീണ പടക്കം പോലെ ഇരുന്ന ജാനുവമ്മൂമ്മയ്ക്ക് എറിഞ്ഞു കൊടുത്ത തീപ്പൊരി ആയിപോയി ആ ചിരി എന്ന് പറയാം .
തോം തോം തോം..
ഒരു നിമിഷം...
ഇഡ്ഡലി പാത്രത്തെയും അത് പിടിച്ചിരുന്ന അച്ചമ്മയേം തട്ടി എറിഞ്ഞു , അടുക്കള വാതിലില്‍ ചാരി വെച്ചിരുന്ന ഉലക്കയും കയ്യിലേന്തി ഡാ.. എന്ന് അലറിക്കൊണ്ട് അച്ചച്ചന്റെ മുന്നിലേക്ക് ജാനുവമ്മൂമ്മ ചാടി വീണത് പെട്ടെന്നായിരുന്നു. ആട്ടിന്‍ കുട്ടിയെ കണ്ട ഇറച്ചി വെട്ടുകാരന്റെ ഭാവം കണ്ണില്‍.
"... വിടമാട്ടെ ....."
"... വിടമാട്ടെ ....."
ഫോര്‍ എ സെക്കന്റ്, സ്റ്റില്‍ അടിച്ചു നിന്നെങ്കിലും തന്റെ ജീവന് ഒരു ഉലക്കമേല്‍ തീരാന്‍ പോവുന്നു എന്ന ഭീകര സത്യം അച്ചച്ചനെ ധീരനാക്കി. തല തുവർത്തിയ തോര്‍ത്തും വലിച്ചെറിഞ്ഞു കുളിമുറിയിലേക്ക് ഓടിക്കയറിയ അച്ചച്ചന്റെ ചുവടൊന്നു പിഴച്ചത് പക്ഷെ പെട്ടെന്നായിരുന്നു. റണ്‍ ഔട്ട് ഒഴിവാക്കാന്‍ ക്രീസിലേക്ക് നീട്ടി ഡൈവ് ചെയ്യുന്ന ബാറ്റ്സ്മാനെ പോലെ കുളിമുറിപ്പടിയില്‍ നിന്ന് അച്ചാച്ചന് തൊഴുത്തിന് മുന്നിലേക്ക് തെന്നി വീണു.
"....ജാനൂ....."
തന്റെ മുഴുവൻ സ്നേഹവും എടുത്ത് ദയനീയമായി അച്ഛമ്മ ജാനുവമ്മൂമ്മയെ തിരികെ വിളിച്ചു. ഒരു നിമിഷം പകച്ചു നിന്നെങ്കിലും, പതിയെ, വളരെ പതിയെ അക്രമ വാസന ഉപേക്ഷിച്ചു സെഞ്ച്വറി അടിച്ച സച്ചിനെ പോലെ ഉലക്കയും ഉയര്‍ത്തി പിടിച്ചു മുകളിലേക്ക് ഒന്ന് നോക്കി, കണ്ടു നിക്കുന്നവരെ മൈന്‍ഡ് ചെയ്യാതെ, ജാനുവമ്മൂമ്മ പിറ് പിറുത്തു കൊണ്ട് തിരികെ അടുക്കളയിലേക്കു കയറിപ്പോയി.
"....ജാനൂ....."
തന്റെ മുഴുവൻ സ്നേഹവും എടുത്ത് ദയനീയമായി അച്ഛമ്മ ജാനുവമ്മൂമ്മയെ തിരികെ വിളിച്ചു. ഒരു നിമിഷം പകച്ചു നിന്നെങ്കിലും, പതിയെ, വളരെ പതിയെ അക്രമ വാസന ഉപേക്ഷിച്ചു സെഞ്ച്വറി അടിച്ച സച്ചിനെ പോലെ ഉലക്കയും ഉയര്‍ത്തി പിടിച്ചു മുകളിലേക്ക് ഒന്ന് നോക്കി, കണ്ടു നിക്കുന്നവരെ മൈന്‍ഡ് ചെയ്യാതെ, ജാനുവമ്മൂമ്മ പിറ് പിറുത്തു കൊണ്ട് തിരികെ അടുക്കളയിലേക്കു കയറിപ്പോയി.
കത്തിക്കും കമ്പി പാരയ്ക്കും ഒപ്പം ഉലക്കക്കും അന്ന് തന്നെ തട്ടിന് പുറത്തേക്കു പ്രൊമോഷന് ലഭിച്ചു. പണിക്കര്‍ ചേട്ടന് ഏര്‍പ്പാടാക്കിയ ഗോവിന്ദന് വൈദ്യന് പതിനഞ്ചു ദിവസം ഉഴിഞ്ഞതിന്റെ ഗുണം കൊണ്ട് അച്ചാച്ചന് നിലത്തു വീണ്ടും മെല്ലെ കാലു കുത്തി പിച്ച വെച്ച് നടക്കാന്‍ തുടങ്ങി. കസിൻസിസ്റ്റർ അല്ല അച്ചച്ചന്റെ കാലാണ് പ്രധാനം എന്ന് അച്ഛമ്മ തിരിച്ചറിഞ്ഞത് കൊണ്ടാവാം, വര്‍ഷാ വർഷം നടത്തപ്പെട്ടിരുന്ന ജാനുവമ്മൂമ്മയുടെ വെക്കേഷൻ പരിപാടി അതോടെ അവസാനിച്ചു. ജാനുവമ്മൂമ്മ പിന്നെ തറവാട്ടിലോട്ട് വന്നത് പത്തു വര്‍ഷത്തോളം കഴിഞ്ഞ് ആണെന്നാണ് എന്റെ ഓര്‍മ്മ. പക്ഷെ അത് മേടത്തിൽ ആയിരുന്നില്ല, മഴ തകര്‍ത്തു പെയ്യുന്ന ഒരു 'ഇടവപ്പാതിക്കായിരുന്നു' എന്ന് മാത്രം.