കാത്തിരിപ്പിനൊടുവിൽ മഞ്ഞിൽ കുളിച്ചു വീണ്ടും ഒരു മകരമാസം വന്നെത്തി. ഇത് ഉത്സവങ്ങളുടെയും പറ എഴുന്നിള്ളിപ്പുകളുടെയും കാലമാണ് . നാട്ടിലെ എല്ലാ അമ്പലങ്ങളിലും പറയ്ക്ക് എഴുന്നള്ളിപ്പ് തുടങ്ങും. ഏവൂർ , രാമപുരം , പാണ്ഡവര്‍ കാവ് , ഈരയിൽ, ചെറിയ പത്തിയൂർ , കുറുമ്പകര അങ്ങനെ നാടിന്റെ നാല് അതിരുകളിലെയും അമ്പലങ്ങളിലെ എഴുന്നള്ളിപ്പുകള്‍ നാട്ടു വഴികളിലെ നിത്യ കാഴ്ചയാകും. എഴുന്നള്ളിപ്പിന്റെ വരവറിയിക്കുന്ന ചെണ്ടമേളം എവിടെയും മുഴങ്ങും. ചിട്ടയും താളവുമുള്ള ഈ ചെണ്ട താളത്തിന്റെ ഫാൻ അല്ലാത്ത ആരും നാട്ടിൽ ഇല്ല . കൂട്ടത്തില്‍ ഏറ്റവും ഗംഭീരം രാമപുരത്തെ പറയെടുപ്പിന്റെ ചെണ്ട കൊട്ട് തന്നെ. ഭദ്രകാളിയും , ഭുവനേശ്വരിയും ഇരട്ട പ്രതിഷ്ഠയുളള രാമപുരം ക്ഷേത്രത്തിലെ ചെണ്ട കൊട്ടില്‍ എല്ലാ വാദ്യങ്ങളും ഇരട്ടയാണ്. രണ്ടു ശംഖ് , രണ്ടു കുഴല്‍, രണ്ടു ഇലത്താളം, രണ്ടു സെറ്റ് ചെണ്ട അങ്ങനെ. അത് കൊണ്ട് തന്നെ കൊഴുപ്പ് കൂടും. വിശദമായി ഇതൊക്കെ വർണ്ണിക്കുമ്പോഴും ചെണ്ട കൊട്ടിനെ പേടിച്ചു ഉറക്കം നഷ്ടപെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്കും. ആ ഫ്ലാഷ് ബാക്കിലേക്കു വരാം.
കൃത്യമായി പറഞ്ഞു വന്നാല്‍ ചെണ്ട കൊട്ടിനെ അല്ലായിരുന്നു പേടി. ഓണക്കാലത്ത് കൊട്ടിനൊപ്പം വരുന്ന കടുവയെ ആയിരുന്നു. റബ്ബര്‍ തലയും, ചുവന്ന നാവും , മുഖത്ത് റൂഡ് ലുക്കുള്ള രണ്ട് ഉണ്ട കണ്ണും, തുണി കൊണ്ടുള്ള വാലും ഒക്കെ ഫിറ്റ് ചെയ്തു വരുന്ന നാടന്‍ കടുവ തന്നെ. രണ്ടോ മൂന്നോ വയസ്സുള്ളപ്പോ ഒരിക്കല്‍ ഓണത്തിന് കടുവ വേഷം കെട്ടി വന്ന എക്സ് മിലിട്ടറി ശങ്കരേട്ടന്‍ മുഖം മൂടി വെച്ച്, കടിക്കാന്‍ വരുന്നത് പോലെ ഓടിച്ചപ്പോ മനസ്സില്‍ കേറി കൂടിയ പേടി. പിന്നെ ഒരഞ്ചാറു കൊല്ലം എന്നോടൊപ്പം ആ പേടിയും വളര്‍ന്നു വന്നു. അങ്ങനെ കടുവയുടെ എന്‍ട്രി സൂചിപ്പിക്കുന്ന ചെണ്ട കൊട്ടിനെയും പേടിയായി തുടങ്ങി. അത് വളര്‍ന്നു വളര്‍ന്നു ഒടുവില്‍ അങ്ങ് ദൂരെ കാഞ്ഞൂര് അമ്പലത്തില്‍ ചെണ്ട കൊട്ട് കേട്ടാല്‍ വീട്ടിലിരിക്കുന്ന എന്റെ ചങ്ക് ഇരട്ടി ടെമ്പോയില്‍ അതിനു സപ്പോര്‍ട്ട് കൊടുക്കുന്ന രീതിയിലായി കാര്യങ്ങള്‍.
ഓണപ്പരീക്ഷ കഴിഞ്ഞാല്‍ നാട്ടിലെ കുട്ടികളുടെ ഒക്കെ ഒരു മെയിന്‍ വിനോദം കടുവാ കളിക്ക് അകമ്പടി പോവുക എന്നതായിരുന്നു. ഓരോ വീട്ടിലും കേറി കടുവയോടൊപ്പം കളിച്ചു തിമിര്‍ത്തു അങ്ങനെ നടക്കാം. എന്നാല്‍ കടുവ എന്ന് വേണ്ട 'ക' എന്ന് കേട്ടാല്‍ തന്നെ പേടിച്ചോടുന്ന എനിക്ക് അങ്ങനെ ഒരു നേരമ്പോക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്റെ ഈ കടുവ പേടി കൂട്ടുകാര്‍ക്ക് ചിരിക്കുള്ള ഒരു പ്രധാന വഴി ആയിരുന്നു അന്നൊക്കെ. തരം കിട്ടുമ്പോ ഒക്കെ ഇത് പറഞ്ഞു എന്നെ കളിയാക്കാറുള്ള അയലത്തെ വിനീഷിന്റെ സൈക്കിളിന്റെ കാറ്റ് ആരും കാണാതെ ഊരി വിട്ടും , കീചെയിൽ എടുത്തു കിഴക്കേ തോട്ടിൽ എറിഞ്ഞും കാലാ കാലങ്ങളില്‍ ഞാനെന്റെ പ്രതികാരം തീര്‍ത്തിരുന്നു.
കടുവാക്കൊട്ടിന്റെ ശബ്ദം വഴീലെവിടെങ്കിലും കേട്ടാൽ തന്നെ മുട്ടിടിക്കുന്ന എനിക്ക് അപ്പൊ വീട്ടില്‍ കടുവ കളി വന്നാല്‍ ഉള്ള അവസ്ഥ ഊഹിക്കാവുന്നതല്ലേ ഉള്ളു. കരഞ്ഞു വിളിച്ചു ചെവിയും പൊത്തി അടുപ്പിലെ പാദകത്തിന്റെ അടിയില്‍ കേറി ഇരിക്കും. വീട്ടുകാരൊക്കെ കടുവാ കളി കാണാന്‍ മുറ്റത്ത് നിക്കുമ്പോ വിറച്ചു വിറച്ചു അടുപ്പിന്റെ അടിയില്‍ ഇരുന്നു അര്‍ജുന പത്തു ചൊല്ലുക എന്നതായി എന്റെ റൂട്ടീൻ. കളി കഴിഞ്ഞു കടുവ പോയി എന്ന് ഉറപ്പു വരുത്തി പാദകത്തിന്റെ അടിയില്‍ നിന്ന് പുറത്തിറങ്ങി ആശ്വാസത്തോടെ വിയര്‍ത്തു നിൽക്കുന്ന എന്നെ നോക്കി ചേച്ചിക്ക് ഒരു ചിരിയുണ്ട്. ആ നേരം കയ്യില്‍ ഒരു ചുറ്റിക കിട്ടിയാല്‍ ഒറ്റയടിക്ക് അവള്‍ടെ പല്ല് മുഴുവന്‍ തറയില്‍ നിരത്തണമെന്ന് തോന്നുമെങ്കിലും, വിറയല് മാറാത്തത് കൊണ്ട് കയ്യുടെ ഉന്നം തെറ്റ് മെന്നു കരുതി മാത്രം ആ ചിന്ത ഉപേക്ഷിക്കും.
അങ്ങനെ കളിയാക്കലുകളോട് കോമ്പ്രമൈസ് ചെയ്തും കടുവ കളിയോട് മാക്സിമം ഡിസ്റ്റന്‍സ് കീപ്പ് ചെയ്തും അഞ്ചാം ക്ലാസ് വരെ എത്തി . അഞ്ചിലെ ഓണ പരീക്ഷയുടെ അവധി സമയം. മിലിട്ടറിയില്‍ ഹവില്‍ദാര്‍ ആയ രാഘവൻ ചിറ്റപ്പന്‍ അവധിക്കു നാട്ടില്‍ ഉണ്ട്. ആ ചുറ്റുവട്ടത്തൊക്കെ ധൈര്യത്തിന്റെ അവസാന വാക്കാണ് ചിറ്റപ്പന്‍. മൊത്തത്തില്‍ ചിറ്റപ്പനോടു എനിക്ക് ഇഷ്ടം ഒക്കെ ആണെങ്കിലും പുള്ളിക്കാരന്‍ തികഞ്ഞൊരു കടുവാ കളി ഫാന്‍ ആണെന്നത് ആളുടെ ഒരു കുറവായി എനിക്ക് തോന്നിയിരുന്നു. എന്തെന്നാല്‍ ദൂരെ എവിടെ കൂടെ എങ്കിലും ഒരു കടുവാ കളി സംഘം പോയാല്‍ ആള് അവരെ വിളിച്ചു വീട്ടില്‍ കൊണ്ട് വരും. പിന്നെ ഒരു പത്തിരുപതു മിനിട്ടെങ്കിലും മുറ്റത്ത് നിര്‍ത്തി കളിപ്പിച്ചു കൈ നിറയെ ടിപ്സും കൊടുത്തേ വിടൂ. അത്രയും നേരം ഒക്കെ അടുപ്പിന്റെ അടിയില്‍ വിറച്ചു വിയര്‍ത്തു ഇരിക്കുന്നതിന്റെ കഷ്ടപ്പാട്.
കടുവാകളി വീട്ടിലെത്തുന്ന സമയം ഞാന്‍ കൂട്ടത്തില്‍ നിന്ന് സ്കൂട്ട് ആവുന്നതും, പാദകത്തിന്റെ അടിയില്‍ കൃത്യമായി പൊങ്ങുന്നതും എങ്ങനെയോ ചിറ്റപ്പന്റെ ശ്രദ്ധയില്‍ പെട്ടു. സ്ഥലത്തെ പ്രധാന ധൈര്യ ശാലിയായ തന്റെ പാരമ്പര്യം കാക്കേണ്ട കൊച്ചുമോന്‍ വെറുമൊരു റബ്ബര്‍ കടുവയെ പേടിക്കുന്നത് മൂപ്പര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്റെ പേടി മാറ്റിയിട്ടു തന്നെ കാര്യം എന്ന് ചിറ്റപ്പന്‍ രഹസ്യമായി ഉറപ്പിച്ചു. ഉത്രാടത്തിന്റെ അന്ന് രാത്രി ഒരു കടുവാ കളി സംഘം വീട്ടിലെത്തി. പതിവ് പോലെ ഞാന്‍ പാദകത്തിന്റെ അടിയിലെ ബാല്‍ക്കണിയില്‍ നേരത്തെ തന്നെ കേറി കണ്ണടച്ച് ചെവി പൊത്തി ഇരുപ്പ് ഉറപ്പിച്ചു.
ചിറ്റപ്പന്‍ വന്നു വിളിച്ചു...നോ രക്ഷ...ഞാന്‍ അനങ്ങിയില്ല.
പുളി വടി എടുത്തു കൊണ്ട് വന്നു കാണിച്ചു പേടിപ്പിക്കാന്‍ ശ്രമിച്ചു
പിന്നേ... പുലി വരുമ്പോഴാ പുളി വടി..എന്റെ ഡോഗ് വരും പുറത്തോട്ട്.വേണേ രണ്ടു തല്ലിക്കോ..
ഞാന്‍ ഒന്ന് കൂടി അകത്തേക്ക് ചുരുണ്ട് ഇരുന്നു.
അതോടെ ചിറ്റപ്പന്‍ അറ്റ കൈ പുറത്തെടുത്തു. മുറ്റത്ത് നിന്ന കടുവയെ കൊണ്ട് വന്നു അടുക്കളയില്‍ പാദകത്തിന്റെ മുന്നില്‍ നിര്‍ത്തി.
അതോടെ എന്റെ കരച്ചില്‍ ഫുള്‍ വോളിയത്തിലായി. കണ്ണ് രണ്ടും ഇറുക്കി അടച്ചു പിടിച്ചു.
കുറെ നേരം അലറി കരഞ്ഞപ്പോ ചിറ്റപ്പന്‍ ശ്രമം ഉപേക്ഷിച്ച്ചിട്ടുണ്ടാവും എന്ന ധൈര്യത്തില്‍ ഒരു കണ്ണ് തുറന്നു നോക്കി.
അതാ മനുഷ്യന്റെ തലയും കടുവയുടെ തോലുടുപ്പും വാലും ഫിറ്റ് ചെയ്തു തയ്യിലെ മാധവേട്ടന്റെ മോന്‍ കിച്ചു എന്ന കൃഷ്ണകുമാറ് നിന്ന് ചിരിക്കുന്നു.
അവന്റെ കടുവാ തല ചിറ്റപ്പന്റെ കയ്യിലുണ്ട്. ആള് അതെന്റെ നേരെ നീട്ടുന്നു.
പേടിയോടെ ആണെങ്കിലും കടുവാ തല കയ്യില്‍ വാങ്ങി. അതിന്റെ ചോപ്പ് റബ്ബര്‍ നാക്കില്‍ പിടിച്ചു വലിച്ചു നോക്കി. കടുവയ്ക്ക് അനക്കമില്ല.
കണ്ണില്‍ കുത്തി നോക്കി. നോ റെസ്പോൺസ് . അതോടെ ഇത്തിരി ധൈര്യമൊക്കെ എവിടെ നിന്നോ വന്നു ചേര്‍ന്നു. മെല്ലെ പാദകത്തിന്റെ പുറത്തിറങ്ങി. ചിറ്റപ്പന്‍ ആ കടുവാത്തല എന്റെ തലയില്‍ വെച്ച് തന്നു.
നിക്കറും ഉടുപ്പും ഇട്ടു നിക്കുന്ന വാലില്ലാത്ത കുട്ടി കടുവയെ കണ്ടു ചുറ്റും നിന്ന എല്ലാവരും പൊട്ടി ചിരിച്ചു.
കടുവാ തലയ്ക്കു സ്തുതി. എന്റെ ചമ്മിയ മുഖം ആരും കണ്ടില്ല.
വര്‍ഷങ്ങളായുള്ള അകാരണമായ കടുവാപ്പേടി മെല്ലെ പടിയിറങ്ങുകയായിരുന്നു. പിന്നീട് എല്ലാവരെയും പോലെ കടുവാ കളികാണാന്‍ മുന്‍പില്‍ തന്നെ ഇറങ്ങി തുടങ്ങി. മറ്റു കൂട്ടുകാരോടൊപ്പം കടുവാ കളിക്ക് അകമ്പടി പോയി. പറ എഴുന്നെള്ളിപ്പ് വരുമ്പോള്‍ മുന്‍പില്‍ നിന്ന് നെല്ല് അളന്നിട്ടു കൊടുത്തു. അങ്ങനെ അങ്ങനെ ഞാനും ഒരു കുഞ്ഞു ധൈര്യ ശാലി ആയി മാറി.
പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറം , കടുവാ കളി കണ്ടു പേടിച്ചു കരഞ്ഞു ബെഡ് റൂമിന്റെ വാതിലിനു പിന്നില്‍ ഒളിച്ചു നിന്ന ഇളയ ചിറ്റപ്പന്റെ രണ്ടു വയസ്സുള്ള മോന്‍ ദീപുവിന് ഞാനും കൊണ്ട് കൊടുത്തു ഒരു കടുവാത്തല. ഇത്തിരി പേടിയോടെ ആണെങ്കിലും അവനതു തലയില്‍ വെച്ച് ചുറ്റും ഓടി നടക്കുന്നത് നോക്കി നില്‍ക്കുമ്പോ എന്റെ മനസ്സില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പത്ത് വയസ്സുകാരന്‍റെ പേടിച്ചരണ്ട മുഖമായിരുന്നു.
കൃത്യമായി പറഞ്ഞു വന്നാല്‍ ചെണ്ട കൊട്ടിനെ അല്ലായിരുന്നു പേടി. ഓണക്കാലത്ത് കൊട്ടിനൊപ്പം വരുന്ന കടുവയെ ആയിരുന്നു. റബ്ബര്‍ തലയും, ചുവന്ന നാവും , മുഖത്ത് റൂഡ് ലുക്കുള്ള രണ്ട് ഉണ്ട കണ്ണും, തുണി കൊണ്ടുള്ള വാലും ഒക്കെ ഫിറ്റ് ചെയ്തു വരുന്ന നാടന്‍ കടുവ തന്നെ. രണ്ടോ മൂന്നോ വയസ്സുള്ളപ്പോ ഒരിക്കല്‍ ഓണത്തിന് കടുവ വേഷം കെട്ടി വന്ന എക്സ് മിലിട്ടറി ശങ്കരേട്ടന്‍ മുഖം മൂടി വെച്ച്, കടിക്കാന്‍ വരുന്നത് പോലെ ഓടിച്ചപ്പോ മനസ്സില്‍ കേറി കൂടിയ പേടി. പിന്നെ ഒരഞ്ചാറു കൊല്ലം എന്നോടൊപ്പം ആ പേടിയും വളര്‍ന്നു വന്നു. അങ്ങനെ കടുവയുടെ എന്‍ട്രി സൂചിപ്പിക്കുന്ന ചെണ്ട കൊട്ടിനെയും പേടിയായി തുടങ്ങി. അത് വളര്‍ന്നു വളര്‍ന്നു ഒടുവില്‍ അങ്ങ് ദൂരെ കാഞ്ഞൂര് അമ്പലത്തില്‍ ചെണ്ട കൊട്ട് കേട്ടാല്‍ വീട്ടിലിരിക്കുന്ന എന്റെ ചങ്ക് ഇരട്ടി ടെമ്പോയില്‍ അതിനു സപ്പോര്‍ട്ട് കൊടുക്കുന്ന രീതിയിലായി കാര്യങ്ങള്‍.
ഓണപ്പരീക്ഷ കഴിഞ്ഞാല്‍ നാട്ടിലെ കുട്ടികളുടെ ഒക്കെ ഒരു മെയിന്‍ വിനോദം കടുവാ കളിക്ക് അകമ്പടി പോവുക എന്നതായിരുന്നു. ഓരോ വീട്ടിലും കേറി കടുവയോടൊപ്പം കളിച്ചു തിമിര്‍ത്തു അങ്ങനെ നടക്കാം. എന്നാല്‍ കടുവ എന്ന് വേണ്ട 'ക' എന്ന് കേട്ടാല്‍ തന്നെ പേടിച്ചോടുന്ന എനിക്ക് അങ്ങനെ ഒരു നേരമ്പോക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്റെ ഈ കടുവ പേടി കൂട്ടുകാര്‍ക്ക് ചിരിക്കുള്ള ഒരു പ്രധാന വഴി ആയിരുന്നു അന്നൊക്കെ. തരം കിട്ടുമ്പോ ഒക്കെ ഇത് പറഞ്ഞു എന്നെ കളിയാക്കാറുള്ള അയലത്തെ വിനീഷിന്റെ സൈക്കിളിന്റെ കാറ്റ് ആരും കാണാതെ ഊരി വിട്ടും , കീചെയിൽ എടുത്തു കിഴക്കേ തോട്ടിൽ എറിഞ്ഞും കാലാ കാലങ്ങളില്‍ ഞാനെന്റെ പ്രതികാരം തീര്‍ത്തിരുന്നു.
കടുവാക്കൊട്ടിന്റെ ശബ്ദം വഴീലെവിടെങ്കിലും കേട്ടാൽ തന്നെ മുട്ടിടിക്കുന്ന എനിക്ക് അപ്പൊ വീട്ടില്‍ കടുവ കളി വന്നാല്‍ ഉള്ള അവസ്ഥ ഊഹിക്കാവുന്നതല്ലേ ഉള്ളു. കരഞ്ഞു വിളിച്ചു ചെവിയും പൊത്തി അടുപ്പിലെ പാദകത്തിന്റെ അടിയില്‍ കേറി ഇരിക്കും. വീട്ടുകാരൊക്കെ കടുവാ കളി കാണാന്‍ മുറ്റത്ത് നിക്കുമ്പോ വിറച്ചു വിറച്ചു അടുപ്പിന്റെ അടിയില്‍ ഇരുന്നു അര്‍ജുന പത്തു ചൊല്ലുക എന്നതായി എന്റെ റൂട്ടീൻ. കളി കഴിഞ്ഞു കടുവ പോയി എന്ന് ഉറപ്പു വരുത്തി പാദകത്തിന്റെ അടിയില്‍ നിന്ന് പുറത്തിറങ്ങി ആശ്വാസത്തോടെ വിയര്‍ത്തു നിൽക്കുന്ന എന്നെ നോക്കി ചേച്ചിക്ക് ഒരു ചിരിയുണ്ട്. ആ നേരം കയ്യില്‍ ഒരു ചുറ്റിക കിട്ടിയാല്‍ ഒറ്റയടിക്ക് അവള്‍ടെ പല്ല് മുഴുവന്‍ തറയില്‍ നിരത്തണമെന്ന് തോന്നുമെങ്കിലും, വിറയല് മാറാത്തത് കൊണ്ട് കയ്യുടെ ഉന്നം തെറ്റ് മെന്നു കരുതി മാത്രം ആ ചിന്ത ഉപേക്ഷിക്കും.
അങ്ങനെ കളിയാക്കലുകളോട് കോമ്പ്രമൈസ് ചെയ്തും കടുവ കളിയോട് മാക്സിമം ഡിസ്റ്റന്‍സ് കീപ്പ് ചെയ്തും അഞ്ചാം ക്ലാസ് വരെ എത്തി . അഞ്ചിലെ ഓണ പരീക്ഷയുടെ അവധി സമയം. മിലിട്ടറിയില്‍ ഹവില്‍ദാര്‍ ആയ രാഘവൻ ചിറ്റപ്പന്‍ അവധിക്കു നാട്ടില്‍ ഉണ്ട്. ആ ചുറ്റുവട്ടത്തൊക്കെ ധൈര്യത്തിന്റെ അവസാന വാക്കാണ് ചിറ്റപ്പന്‍. മൊത്തത്തില്‍ ചിറ്റപ്പനോടു എനിക്ക് ഇഷ്ടം ഒക്കെ ആണെങ്കിലും പുള്ളിക്കാരന്‍ തികഞ്ഞൊരു കടുവാ കളി ഫാന്‍ ആണെന്നത് ആളുടെ ഒരു കുറവായി എനിക്ക് തോന്നിയിരുന്നു. എന്തെന്നാല്‍ ദൂരെ എവിടെ കൂടെ എങ്കിലും ഒരു കടുവാ കളി സംഘം പോയാല്‍ ആള് അവരെ വിളിച്ചു വീട്ടില്‍ കൊണ്ട് വരും. പിന്നെ ഒരു പത്തിരുപതു മിനിട്ടെങ്കിലും മുറ്റത്ത് നിര്‍ത്തി കളിപ്പിച്ചു കൈ നിറയെ ടിപ്സും കൊടുത്തേ വിടൂ. അത്രയും നേരം ഒക്കെ അടുപ്പിന്റെ അടിയില്‍ വിറച്ചു വിയര്‍ത്തു ഇരിക്കുന്നതിന്റെ കഷ്ടപ്പാട്.
കടുവാകളി വീട്ടിലെത്തുന്ന സമയം ഞാന്‍ കൂട്ടത്തില്‍ നിന്ന് സ്കൂട്ട് ആവുന്നതും, പാദകത്തിന്റെ അടിയില്‍ കൃത്യമായി പൊങ്ങുന്നതും എങ്ങനെയോ ചിറ്റപ്പന്റെ ശ്രദ്ധയില്‍ പെട്ടു. സ്ഥലത്തെ പ്രധാന ധൈര്യ ശാലിയായ തന്റെ പാരമ്പര്യം കാക്കേണ്ട കൊച്ചുമോന്‍ വെറുമൊരു റബ്ബര്‍ കടുവയെ പേടിക്കുന്നത് മൂപ്പര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്റെ പേടി മാറ്റിയിട്ടു തന്നെ കാര്യം എന്ന് ചിറ്റപ്പന്‍ രഹസ്യമായി ഉറപ്പിച്ചു. ഉത്രാടത്തിന്റെ അന്ന് രാത്രി ഒരു കടുവാ കളി സംഘം വീട്ടിലെത്തി. പതിവ് പോലെ ഞാന്‍ പാദകത്തിന്റെ അടിയിലെ ബാല്‍ക്കണിയില്‍ നേരത്തെ തന്നെ കേറി കണ്ണടച്ച് ചെവി പൊത്തി ഇരുപ്പ് ഉറപ്പിച്ചു.
ചിറ്റപ്പന്‍ വന്നു വിളിച്ചു...നോ രക്ഷ...ഞാന്‍ അനങ്ങിയില്ല.
പുളി വടി എടുത്തു കൊണ്ട് വന്നു കാണിച്ചു പേടിപ്പിക്കാന്‍ ശ്രമിച്ചു
പിന്നേ... പുലി വരുമ്പോഴാ പുളി വടി..എന്റെ ഡോഗ് വരും പുറത്തോട്ട്.വേണേ രണ്ടു തല്ലിക്കോ..
ഞാന്‍ ഒന്ന് കൂടി അകത്തേക്ക് ചുരുണ്ട് ഇരുന്നു.
അതോടെ ചിറ്റപ്പന്‍ അറ്റ കൈ പുറത്തെടുത്തു. മുറ്റത്ത് നിന്ന കടുവയെ കൊണ്ട് വന്നു അടുക്കളയില്‍ പാദകത്തിന്റെ മുന്നില്‍ നിര്‍ത്തി.
അതോടെ എന്റെ കരച്ചില്‍ ഫുള്‍ വോളിയത്തിലായി. കണ്ണ് രണ്ടും ഇറുക്കി അടച്ചു പിടിച്ചു.
കുറെ നേരം അലറി കരഞ്ഞപ്പോ ചിറ്റപ്പന്‍ ശ്രമം ഉപേക്ഷിച്ച്ചിട്ടുണ്ടാവും എന്ന ധൈര്യത്തില്‍ ഒരു കണ്ണ് തുറന്നു നോക്കി.
അതാ മനുഷ്യന്റെ തലയും കടുവയുടെ തോലുടുപ്പും വാലും ഫിറ്റ് ചെയ്തു തയ്യിലെ മാധവേട്ടന്റെ മോന്‍ കിച്ചു എന്ന കൃഷ്ണകുമാറ് നിന്ന് ചിരിക്കുന്നു.
അവന്റെ കടുവാ തല ചിറ്റപ്പന്റെ കയ്യിലുണ്ട്. ആള് അതെന്റെ നേരെ നീട്ടുന്നു.
പേടിയോടെ ആണെങ്കിലും കടുവാ തല കയ്യില്‍ വാങ്ങി. അതിന്റെ ചോപ്പ് റബ്ബര്‍ നാക്കില്‍ പിടിച്ചു വലിച്ചു നോക്കി. കടുവയ്ക്ക് അനക്കമില്ല.
കണ്ണില്‍ കുത്തി നോക്കി. നോ റെസ്പോൺസ് . അതോടെ ഇത്തിരി ധൈര്യമൊക്കെ എവിടെ നിന്നോ വന്നു ചേര്‍ന്നു. മെല്ലെ പാദകത്തിന്റെ പുറത്തിറങ്ങി. ചിറ്റപ്പന്‍ ആ കടുവാത്തല എന്റെ തലയില്‍ വെച്ച് തന്നു.
നിക്കറും ഉടുപ്പും ഇട്ടു നിക്കുന്ന വാലില്ലാത്ത കുട്ടി കടുവയെ കണ്ടു ചുറ്റും നിന്ന എല്ലാവരും പൊട്ടി ചിരിച്ചു.
കടുവാ തലയ്ക്കു സ്തുതി. എന്റെ ചമ്മിയ മുഖം ആരും കണ്ടില്ല.
വര്‍ഷങ്ങളായുള്ള അകാരണമായ കടുവാപ്പേടി മെല്ലെ പടിയിറങ്ങുകയായിരുന്നു. പിന്നീട് എല്ലാവരെയും പോലെ കടുവാ കളികാണാന്‍ മുന്‍പില്‍ തന്നെ ഇറങ്ങി തുടങ്ങി. മറ്റു കൂട്ടുകാരോടൊപ്പം കടുവാ കളിക്ക് അകമ്പടി പോയി. പറ എഴുന്നെള്ളിപ്പ് വരുമ്പോള്‍ മുന്‍പില്‍ നിന്ന് നെല്ല് അളന്നിട്ടു കൊടുത്തു. അങ്ങനെ അങ്ങനെ ഞാനും ഒരു കുഞ്ഞു ധൈര്യ ശാലി ആയി മാറി.
പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറം , കടുവാ കളി കണ്ടു പേടിച്ചു കരഞ്ഞു ബെഡ് റൂമിന്റെ വാതിലിനു പിന്നില്‍ ഒളിച്ചു നിന്ന ഇളയ ചിറ്റപ്പന്റെ രണ്ടു വയസ്സുള്ള മോന്‍ ദീപുവിന് ഞാനും കൊണ്ട് കൊടുത്തു ഒരു കടുവാത്തല. ഇത്തിരി പേടിയോടെ ആണെങ്കിലും അവനതു തലയില്‍ വെച്ച് ചുറ്റും ഓടി നടക്കുന്നത് നോക്കി നില്‍ക്കുമ്പോ എന്റെ മനസ്സില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പത്ത് വയസ്സുകാരന്‍റെ പേടിച്ചരണ്ട മുഖമായിരുന്നു.